ബസ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയെന്ന് ആരോപിച്ച് മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാണൂർ സ്വദേശി അബ്ദുല്ലത്തീഫ് ആണ് മരിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വടക്കേമണ്ണ ബസ്റ്റോപ്പിൽ നിന്ന് ബസ് എത്തുന്നതിനുമുമ്പ് ആളെ കയറ്റി എന്ന് ആരോപിച്ചാണ് അക്രമണം.
മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ജീവനക്കാരാണ് ലത്തീഫിനെ മർദ്ദിച്ചത്. ഓട്ടോറിക്ഷയേ പിന്തുടർന്ന ബസ് ജീവനക്കാർ വാഹനം തടഞ്ഞുനിർത്തിയാണ് അക്രമിച്ചുവിട്ടത്. മർദ്ദനമേറ്റ ലത്തീഫ് സ്വയം ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലേക്ക് പോയെങ്കിലും ആശുപത്രിയിലെത്തിയ ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ മരണപ്പെട്ടു. മൃതദേഹം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
0 Comments