താമരശേരി : സംഘർഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്‌സ് പുറത്ത്. സംഘർഷത്തിന് ശേഷം അക്രമി സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ ശബ്ദ സന്ദേശം അടങ്ങുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റാണ് പുറത്ത് വന്നത്. 'ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, അവന്റെ കണ്ണ് ഇപ്പോൾ ഇല്ല', എന്നാണ് സംഘർഷത്തിന് ശേഷം അക്രമിച്ച വിദ്യാർത്ഥികൾ ചാറ്റിൽ പറയുന്നത്. കൂട്ടത്തല്ലിൽ മരിച്ചാൽ പൊലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇക്കൂട്ടത്തിലുണ്ട്.
മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് പുറത്ത് വരുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് അക്രമണ ആഹ്വാനം നൽകിയത്. എളേറ്റിൽ വട്ടോളി ഹയർ സെക്കന്ററി സ്‌കൂൾ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷൻ സെന്ററിന് സമീപം എത്താനായിരുന്നു ആഹ്വാനം. ഷഹബാസിനെ അക്രമിച്ചത് ആയുധമുപയോഗിച്ചാണെന്ന് ഉമ്മ കെ.പി റംസീന നേരത്തേ പറഞ്ഞിരുന്നു. മുതിർന്നവരും സംഘത്തിലുണ്ടായിരുന്നു. ഷഹബാസിൻറെ സുഹൃത്തുക്കളാണ് ഇക്കാര്യം പറഞ്ഞതെന്നും മുഹമ്മദ് ഷഹബാസിൻറെ ഉമ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഷഹബാസിനെ മർദിച്ച കുട്ടി സന്ദേശമയച്ചു. ഇനിയൊരു ഉമ്മക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കർശന നടപടി ഉണ്ടാകണമെന്നും ഉമ്മ പറഞ്ഞു. ഷഹബാസിൻറെ ഫോണിലേക്കാണ് അക്രമിച്ച കുട്ടിയുടെ ക്ഷമാപണ സന്ദേശമയച്ചത്. സംഭവിച്ചതിൽ പൊരുത്തപ്പെടണമെന്ന് ശബ്ദ സന്ദേശം. സംഭവച്ചതിൽ ഷഹബാസ് അർഹനാണ് എന്ന തരത്തിലായിരുന്നു ഈ സന്ദേശം.അതേസമയം, ഷഹബാസിന്റെ മരണത്തിന് പിന്നാലെ അഞ്ച് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. 11 മണിക്ക് വിദ്യാർത്ഥികളെ ജുവനൈൽ ജസ്റ്റിസിന് മുമ്പിൽ ഹാജരാക്കും. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർത്ഥികൾ മർദിച്ചിട്ടുണ്ടാകും എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
0 Comments