Ticker

6/recent/ticker-posts

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം. ഇന്ന് സംസ്ഥാനങ്ങളിൽ മോക്ഡ്രിൽ നടത്തും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലെ  സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം. ഇന്ന് സംസ്ഥാനങ്ങളിൽ മോക്ഡ്രിൽ നടത്തും. മോക് ഡ്രില്ലുൾപ്പെട  പത്ത് നിർദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയത്. അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനമുൾപ്പെടെയുള്ള പ്രകോപനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് രാജ്യവ്യാപക ജാഗ്രതാ നിർദേശത്തിനും മോക് ഡ്രില്ലിനും നിർദേശം നൽകിയത്. 

കടൽ തീരം പങ്കുവെക്കുന്ന സംസ്ഥാനങ്ങളോടാണ് ഉയർന്ന ജാഗ്രത പാലിക്കാൻ നിർദേശിച്ചത്. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശമായ ദാദ്രനഗർ ഹവേലിയിലുമാണ് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചത്. രാജ്യത്തെ 244 ജില്ലകളിലാണ് മോക് ഡ്രിൽ നടക്കുക. 


മോക് ഡ്രില്ലിന്റെ ഭാഗമായി വ്യോമാക്രമണ മുന്നറിപ്പ് നൽകുന്ന സൈറൻ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള സൗകര്യം ഒരിക്കൽ, രാത്രി ലൈറ്റുകൾ അണച്ചുകൊണ്ടുള്ള  ബ്ലാക്ക് ഔട്ട് ഉൾപ്പെടെയുള്ള ഭ്യാസങ്ങൾ നടത്തും. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് രാജ്യവ്യാപകമായി യുദ്ധ സാധ്യതാ ജാഗ്രത പുറപ്പെടുവിക്കുന്നതും മോക് ഡ്രിൽ നടത്തുന്നതും.   അതിനിടെ, തുടർച്ചയായി 12ാം ദിവസവും നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ പ്രകോപനം തുടർന്നു. നിയന്ത്രണ രേഖ ഉൾപ്പെടുന്ന കുപ്വാര, ബാരാമുള്ള, പൂഞ്ച്, മെന്ദാർ, രജൗരി, നൗഷേര, സുന്ദർബാനി, അഖ്‌നൂർ എന്നീ മേഖലകളിൽ ഇന്നലെയും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് വെടിയുതിർത്തത്. ഇതിനെ തുടർന്ന് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി.

Post a Comment

0 Comments