കോടഞ്ചേരി : തുടർച്ചയായി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്ത പതംങ്കയത്ത് പതങ്കയം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൊലിസിന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. മരണങ്ങൾ സംഭവിക്കുന്ന കയങ്ങളിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചു. പ്രദേശത്തെക്കുറിച്ച് അറിവില്ലാതെ വരുന്ന ടൂറിസ്റ്റുകൾക്ക് നിർദേശങ്ങൾ നൽകാൻ ലൈഫ് ഗാർഡനേയും നിയോഗിച്ചു.
പ്രവേശന സമയം രാവിലെ ഒമ്പതു മുതൽ അഞ്ച് വരെയായി നിജപ്പെടുത്തി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പെമ്പകശേരി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സൂസൻ വർഗീസ്, സിബി ചിരണ്ടായത്ത്, ലീലാമ്മ കണ്ടത്തിൽ, കോടഞ്ചേരി പൊലിസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജിതേഷ്, മറ്റു പൊലിസ് ഉദ്യോഗസ്ഥർ, പതങ്കയം സംരക്ഷണ സമിതി അംഗങ്ങളായ ബിജു ഓത്തിക്കൽ, വിൽസൺ പറമ്പിൽ, ജിനേഷ് കുര്യൻ, മത്തായി പുളിക്കൽ, ബിബിൻ പുതുപറമ്പിൽ, ജിനിഷ് മൈലയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
0 Comments